തിങ്കളാഴ്‌ച, മാർച്ച് 28, 2011

ഗദ്ദാമ.



സിനിമയായാലും സാഹിത്യമായാലും ,രണ്ടു രീതിയില്‍ അതിനെ അവതരിപ്പിക്കാവുന്നതാണ് . ഒന്ന് ഗൌരവ തരമായ ഒരു പ്രമേയം എന്ന നിലയില്‍ വസ്തുതകളുടെ വെളിച്ചത്തില്‍ അനീതികളെ തുറന്നു കാണിക്കുകയും മനുഷ്യവസ്ഥകള്‍ കാവ്യാത്മകമായി പറയുകയും ചെയ്യാം . അല്ലെങ്കില്‍ ചില ഫോബിഅകള്‍ സൃഷ്ട്ടിച്ച് കയ്യടി നേടാന്‍ വേണ്ടി മാത്രം വസ്തുതകള്‍ക്ക് നേരെ കണ്ണടച്ച് കാടടച്ചു വെടി വെച്ചു എളുപ്പ മാര്‍ഗം സ്വീകരിക്കാം
കമല്‍ സംവിധാനം നിര്‍വഹിച്ച "ഗദ്ദാമ" എന്ന ചിത്രം രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടാന്‍ പാടില്ലത്തതായിരുന്നു . പക്ഷെ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന്‍ ദുഖത്തോടെ കാണുന്നത് സ്റ്റോ ടൈപ്പ് ഫോബിയ ണ്ടാക്കി കയ്യടി നേടുന്ന കമലിനെയാണ്‌ .
വീട് വേലക്കാരികള്‍ ആയി കടല്‍ കടന്നെത്തുന്ന സ്ത്രീ സമൂഹത്തിനു കഷ്ടപ്പാടുകളുടെ ഒരു കടല്‍ പറയാനുണ്ടെന്ന് എല്ലാവര്ക്കും അറിയാം . അത് സത്യ സന്ധമായി അവതരിപ്പിച്ചിരുന്നു വെങ്കില്‍ ഏറെ സാധ്യതകള്‍ ഉണ്ടാവുമായിരുന്ന ഒരു വിഷയമായിരുന്നു ഇത് . എന്നാല്‍ കമല്‍ ചെയ്തത് അതല്ല . അറബികളെ മൊത്തമായി പീഡിതരും സ്ത്രീ ലംബാടന്‍ മാരുമായി അവതരിപ്പിക്കാനാണ് അദ്ദേഹം മിടുക്ക് കാട്ടിയത് . നന്മയുടെ കണികയെങ്കിലും ഉള്ള ഒരു അറബിയും അഭ്രപാളിയില്‍ കാണിക്കാന്‍ ടിയാണ് തോന്നിയില്ല . പ്രവാസ ജീവിതം ൽ‌പ്പനാളെങ്കിലും നടത്തിയിട്ടുള്ള എതോരാളോട് ചോദിച്ചാലും കമലിന് അറിയാമായിരുന്നു എത്രയോ നല്ല മനുഷ്യ സ്നേഹികളായ അറബികളെ പറ്റി . എന്നു തന്നെ യല്ല , ഏതൊരു സമൂഹത്തിലുമെന്ന പോലെ കുറ്റവാസനയുള്ള ഒരു ന്യൂന പക്ഷം അറബികൾക്കിടയിലും ഉണ്ട് എന്നുള്ളത് സമ്മതിക്കാതിരിക്കേണ്ടതില്ല . എന്നാല്‍ ഭൂരിപക്ഷം അറബികളും മാന്യൻമാരും മനുഷ്യ സ്നേഹികളും ആയിരുന്നില്ലെങ്കില്‍ , ഒന്നോര്‍ത്തു നോക്കുക എത്രയോ സംവത്സരങ്ങളായി ഗള്‍ഫ്‌ നാടുകളില്‍ തൊഴിലെടുത്ത് കേരളത്തിന്‌ ഇക്കണ്ട വിധം പുരോഗതിയുടെ പടവുകള്‍ കയറാന്‍ കഴിയുമായിരുന്നോ ? ഇടതു വലതു മുന്നണികള്‍ കേരളത്തി l നിര്‍മ്മാണാത്മകമായി സ്വന്തം നിലയില്‍ എന്തു പദ്ധതികളാണ് മൂര്‍ത്തമായി ആവിഷ്ക്കരിച്ചിട്ടുള്ളത്? സാമ്പത്തികമായി കേരളത്തിന്റെ ജീവ വായു എന്നു പറയുന്നത് ഗള്‍ഫില്‍ നിന്നു ഒഴുകിയെത്തുന്ന പണമാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? കമല്‍ പറയുന്ന വിധം അറബികള്‍ ഇത്രയ്ക്കു മനുഷ്യത്വം ചോര്ന്നവരായിരുന്നുവെങ്കില്‍ നമ്മുടെ സഹോദരന്മാര്‍ക്ക് ഇത്രയും കാലമായി അവിടെ പോയി ഇത്രയും വലിയ ബിസ്സിനെസ്സ് പടുത്തുയര്ത്താനും , നല്ല നിലയില്‍ , അവനവന്റെ യോഗ്യതയനുസരിച്ചു ഇന്ത്യയില്‍ എവിടെയും കിട്ടുന്നതിനേക്കാള്‍ പതിന്‍ മടങ്ങ്‌ വരുമാനത്തോടെ ജോലി ചെയ്യാനും എങ്ങിനെ കഴിയുന്നു ?

ഇനി നമ്മുടെ പിന്നാമ്പു റത്തേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ .
ആലുവയില്‍ "വീടുവേലക്കാരി " യായ 11 വയസ്സുകാരി ബാലികയെ പീഡിപ്പിച്ചു കൊന്നത് കഴിഞ്ഞ ആഴ്ചയാണ്. അഭ്യസ്ത വിദ്യരായ അഭിഭാഷകനും ഭാര്യയും ആണ് പീനത്തിനു ഉത്തരവാദികള്‍ എന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ പറയുന്നത് . നമ്മുടെ നാട്ടില്‍ വീട് വേലക്കാരികള്‍ കാണാന്‍ കൊള്ളാവുന്നവളാണെങ്കി മുതലാളിയുടെയോ മകന്റെയോ താല്‍കാലിക ലൈംഗിക വരുതിക്ക് ഉപയോഗിക്കുന്ന ഏറെ പേരുണ്ടെന്നുള്ള വസ്തുത പരസ്യമായ രഹസ്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? കേരളത്തില്‍ ജോലിക്ക് വരുന്ന തമിഴന്‍മാരോടുള്ള നമ്മുടെ പെരുമാറ്റമെങ്ങിനെയാണ്? . പേരില്‍ പോലും അണ്ണാച്ചി എന്നു എത്ര പുച്ഛത്തോടെയാണ് നാം അവരെ വിളിക്കുന്നത്‌ ? കുറഞ്ഞ വേദനത്തില്‍ ഇപ്പോള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്ന ബംഗാളില്‍ നിന്നുള്ള തോഴിപടയുടെ കാര്യമോ ?

ഏറ്റവും ചുരുങ്ങിയത് നമുക്കുള്ള തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അറബികൾക്കില്ല . ഭക്ഷണം കഴിക്കുന്ന അവരുടെ പാത്രത്തിലേക്ക് നേരിട്ടാണ് അവര്‍ ജോലിക്ക് ചെന്ന മലയാളിയെയും ക്ഷണിക്കുക . കേരളത്തില്‍ ശീലിച്ചു വന്ന ഉച്ച നീചത്വ ബോധം കാരണം മലയാളി മാറി നിന്നാല്‍ പിണങ്ങുന്നത് അറബിയാണ് . അവര്‍ക്കു ഉച്ച നീചത്വ തരംതിരിവുകള്‍ ഇല്ല . എല്ലാവരും ഒരു പായി ഇരുന്നു ഭക്ഷിക്കുകയും , പ്രാര്‍ത്ഥിക്കുകയും എന്നതാണ് അവരുടെ ശീലം .
പിന്നെ എല്ലാ സമൂഹത്തിലുമെന്ന പോലെ അറബ് ജനതയിലും ക്രൂരന്മാരും , തെമ്മാടികളും കാണും . അത് അവര്‍ക്കു മാത്രം പതിച്ചു നല്‍കേണ്ട ഒരു ലേബല്‍ അല്ലെന്നു അറിയാത്ത ളാവരുതായിരുന്നു കമല്‍ . ഒരു പാട് നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള കമലില്‍ നിന്നു ഇത്രയും പിന്തിരിപ്പനും , വിദ്വേഷം വമിക്കുന്നതുമായ ഒരു ചിത്രം പുറത്തു വരുന്നത് കാണുമ്പോള്‍ സഹതാപത്തിലേറെ സങ്കടം തോന്നുന്നതും അത് കൊണ്ട് തന്നെ ..

ഞായറാഴ്‌ച, മാർച്ച് 20, 2011

വിരിഞ്ഞതും കരിഞ്ഞതും ..





സ്വപ്നങ്ങളൊത്തിരിയീ ജീവിതത്തില്‍
പുലരിയ്ക്ക് മുന്‍പേ വിടപറഞ്ഞൂ..
ങ്കിലും
പൂവണിഞ്ഞ സ്വപ്നങ്ങളെന്നിൽ
പ്രതീക്ഷകള്‍ ബാക്കിയാക്കി...

ഉത്തരത്തിനായി കാത്തിരിക്കും
പ്രാര്‍ഥനകളൊത്തിരിയീ ജീവിതത്തിൽ..
ങ്കിലും
ഉത്തരം കിട്ടിയ പ്രാർത്ഥനകളെന്നിൽ
പ്രാര്‍ത്ഥനയുടെ പ്രതീക്ഷ ബാക്കിയാക്കി..

ഹൃദയം മുറിഞ്ഞു തേങ്ങിയിട്ടുണ്ട് ഞാൻ
വിശ്വാസം കൊല ചെയ്ത സുഹൃത്തിനാല്‍
എങ്കിലും
ഒത്തിരി പേരുണ്ടെൻ മനസ്സിൽ.
വിശ്വാസത്തിൻ പ്രതീക്ഷകൾ ബാക്കിയാക്കി..

വിളയാത്ത വിത്തുകളൊത്തിരിയെന്നിൽ
വിധിയാല്‍ ധൂളിയായി മാറി..
എങ്കിലും
ചിലതെങ്കിലും കതിര്‍മണിയായ്‌ കാലം കനിഞ്ഞിട്ടുണ്ട്
വിതയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി..

ശോകവും മൂകവുമേറെയെൻ ജീവിതത്തിൽ
കാർമേഘമായി ..
എങ്കിലും
ന്തോഷത്തിൻ കുളിർമഴ ന്നിൽ പെയ്തിറങ്ങി
ജീവിയ്ക്കാന്‍ പ്രതീക്ഷകൾ ബാക്കിയാക്കി..

ശനിയാഴ്‌ച, മാർച്ച് 12, 2011

ഇതും ഒരു ദയയോ ?



ഈ പണ്ടാര തള്ള ഒന്ന് കാഞ്ഞു കിട്ടിയെങ്കില്‍ എന്നു ആഗ്രഹിക്കുന്ന മക്കളെ യാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത് .അതല്ലെങ്കില്‍ തളര്‍ന്നു അവശയായ അമ്മയെ ഇരുട്ടുള്ള മുറികളില്‍ കിടത്തിയിട്ട് പാര്‍ട്ടിയും കുപ്പി പൊട്ടിക്കലും നടത്തുന്ന വല്ലാത്തൊരു കാലം . ബാധ്യത ആകുന്നതിനെ എങ്ങിനെ ഒഴിവാക്കാം എന്നു ചിന്തിക്കുന്ന ഇന്നത്തെ കാലത്ത് ദയാവധത്തെ എങ്ങിനെയാണ് നാം നോക്കി കാണേണ്ടത് .ഒഴിച്ച് കൂടാനാവാത്ത അവസ്ഥയില്‍ രോഗിക്ക് ഭക്ഷണവും മരുന്നും നിഷേധിച് ദയാ വധം ആകാമെന്ന് വിധിച്ച സുപ്രീം കോടതി വിധിയിലൂടെ ദയാവധത്തിനു ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുവദി നല്‍കി. ബലാല്‍സംഗ ശ്രമത്തിനിടെ മസ്തിഷ്ക്ക മരണം സംഭവിച്ചു ആശുപത്രി കിടക്കയില്‍ 37 വര്‍ഷം പിന്നിട്ട അരുണ ഷാന്‍ ബാഗിന് ദയാ വധം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് പിങ്കി വിരാനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയെങ്കിലും നിഷ്ക്രിയ ദയാവധത്തിന് സോപാധിക അനുമതിയും നല്‍കുകയുണ്ടായി .

വിഷമോ മറ്റോ നല്‍കി ദയാവധം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി തന്നെ നിഷ്ക്രിയാ വധത്തിനു അനുമതി നല്‍കിയതിലെ യുക്തി ദുരൂഹമായിരിക്കുന്നു. ജീവന്റെ ഭൌതിക തലങ്ങള്‍ മാത്രം മനസ്സില്‍ കണ്ടു ചിന്തിക്കുമ്പോള്‍ ശരീരം തളരുന്നതോടെ മനുഷ്യന്‍ ഒരു പാഴ്വസ്തു വാകുന്നു എന്ന നിഗമനത്തിലാണ് നാം എത്തുക. ശരീര ശക്തിയെല്ലാം ക്ഷയിക്കുന്ന അവസ്ഥയില്‍ ജീവിതം നിഷ്പ്രയോചനകരം എന്ന് സമര്‍ഥിച്ചു ഈ വിധിയെ നമുക്ക് ന്യായീകരിക്കാം . പഞ്ചേന്ത്രിയങ്ങളുടെ പരിധിക്കപ്പുറം നിന്ന് ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ കേവല മൊരു ജന്തുവല്ലെന്നും അവന്‍ ശരീരത്തോടൊപ്പം ആത്മാവും കൂടിയുള്ള ഒരു ജീവിയാണെന്നും മനസ്സിലാക്കാം. ഈ ഒരു വിശ്വാസമല്ലേ നമ്മെ മനുഷ്യനാക്കുന്നതും മറ്റുള്ളവന്റെ ദുഃഖത്തില്‍ നമ്മള്‍ പങ്കു കൊളളുന്നതും? സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നത്? ആത്മാവുള്ള ഒരു മനുഷ്യന്‍ എന്നും ആദരിക്കപ്പെടേണ്ടതല്ലെ .ആത്മാവും ശരീരവും നല്‍കി ദൈവം സൃഷിട്ടിച്ച മനുഷ്യനെ അവയില്‍ നിന്നും വേര്‍പിരിക്കാന്‍ മനുഷ്യരായ നമുക്കധികാരമുണ്ടോ ?
ഭൂമിയിലെ ജീവിതം പല പരീക്ഷണങ്ങളിലൂടെ മുന്നോട്ടു പോകുന്നു ഈ പരീക്ഷണങ്ങള്‍ എല്ലാം നാം ക്ഷമയോടും സഹനത്തോടും നേരിടുന്നത് ഈ ലോകത്തല്ലെങ്കിൽ മറ്റൊരു ലോകത്ത് നമുക്ക് പ്രതിഫലം ലഭിക്കണം എന്ന ചിന്ത മുന്നില്‍ കണ്ടു കൊണ്ടല്ലേ? നമ്മില്‍ ധാര്‍മ്മിക മൂല്യത്തിന്റെ ഒരംശമെങ്കിലും ബാക്കി കിടക്കുന്നത് കൊണ്ടല്ലേ സ്നേഹത്തോടെയും കാരുണ്യത്തോടെയും നാം മറ്റുള്ളവരോട് ഇടപഴകുന്നത് എന്തു ത്യാഗം സഹിച്ചും നാം കിടപ്പിലായ ബന്ധുക്കളെ പരിചരിക്കുന്നത്. ഈ ദയാവധത്തിലൂടെയും നിഷ്ക്രിയ വധത്തിലൂടെയും ഇങ്ങനെയുള്ള സദ്ഗുണങ്ങളുടെ കഴുത്തിലല്ലെ നാം കത്തി വെക്കുന്നത് ? എന്ന് വരികില്‍ വരുമാനം കൊണ്ട് വരാത്തതിനെയെല്ലാം ഇല്ലാതാക്കുക എന്നാ അതിവിചിത്രമായ തീരുമാനത്തിലേക്ക് പോവില്ലേ നാം?
വൃദ്ധരായ മാതാ പിതാക്കളായിരിക്കും സ്വാഭാവികമായും, ആദ്യം ഈ ലിസ്റ്റില്‍ വരിക.
ഒരു വ്യക്തി നരക യാതന അനുഭവിക്കുകയാണങ്കിൽ ദൈവമേ ഇവന് മരണമാണ് ഉത്തമമെങ്കില്‍ ഇവനെ നീ മരിപ്പിക്കേണമേ ജീവിക്കുന്നതാണ് നല്ലതെങ്കില്‍ ഇവന് നീ ജീവിപ്പിക്കണമേ എന്നു നമുക്ക് പ്രാര്‍ഥിക്കാം. മരണത്തിനും ജീവിതത്തിനും ഇടയില്‍ തീര്‍പ് കല്പ്പിക്കാനുള്ള അവകാശം നമ്മെ പടച്ച തമ്പുരാന് തന്നെ പതിച്ചു കൊടുക്കുന്നതല്ലേ സാമാന്യയുക്തിയും നീതിയും?