ശനിയാഴ്‌ച, സെപ്റ്റംബർ 12, 2015

ഉമ്മ എന്റെ അഹങ്കാരം...

തൊരാള്ക്കും ബാല്യത്തിന്റെ ഓര്മ്മ്ത്താളുകളിൽ എന്നും സ്നേഹത്തോടെ നിറഞ്ഞു നില്ക്കു ന്ന മുഖം ഉമ്മയുടെതാകും. ഭൂമിയിലേക്ക് പിറന്നു വീണത്‌ മുതൽ കുഞ്ഞിളം മോണകാട്ടി ചിരിച്ചു കൊണ്ട് പിച്ച വെച്ച കാലവും പിന്നിട്ടു കൗമാരവും യവ്വനവും ജീവിതത്തി ലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ വിയര്പ്പി ന് ഉമ്മയുടെ ഗന്ധമുണ്ടാകും... അവരുടെ കഷ്ട്ടപ്പാടുകള്‍ മറന്നു വിഷമതകൾ അറിയിക്കാതെ നമ്മെ വളര്ത്തി വലുതാക്കുമ്പോൾ അവർ സന്തോഷം കണ്ടെത്തുന്നത് മക്കളുടെ സന്തോഷത്തിൽ മാത്രം .. ആ സന്തോഷം പോലും അധിക നാൾ നല്കാനോ അനുഭവിക്കാനോ ഭാഗ്യമില്ലാത്ത എനിക്ക് ... വിവാഹത്തിനു ശേഷം ദൈവം ബോണസ്സായി നല്കികയതായിരുന്നു... എന്റെ “അമ്മായി” ഉമ്മയെ..ഈ ഉമ്മയും മക്കളെ വളര്ത്തിത വലുതാക്കാൻ കഷ്ട്ടപ്പെട്ടിരുന്നെങ്കിലും മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതിന് തെളിവായിരുന്നു എന്നെ ആ വീട്ടിലെത്തിച്ചത് . ഏതൊരുമ്മയും മക്കൾ ആദ്യമായി കൊണ്ട കൊടുക്കുന്ന സമ്മാനം സസന്തോഷം വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ഉമ്മ പറഞ്ഞു എനിക്കായി നീ കൊണ്ട് വന്ന മാല മഹറായി നല്കിു ഞാന്‍ പറയുന്ന ഒരു കുട്ടിയെ നീ വിവാഹം കഴിക്കണമെന്നു അങ്ങിനെ... ആ ആഗ്രഹത്തിനു മകന്‍ വഴിമാറിയതാണ് ഞങ്ങളുടെ ഇന്നത്തെ ജീവിതം...
വിവാഹം കഴിഞ്ഞു പോകുന്ന പെണ്കുട്ടികള്ക്കു ണ്ടാകുന്ന പോലെയുള്ള വലിയ സ്വപ്നങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല... “ഉമ്മയും ഉപ്പയും ഉണ്ടല്ലോ അതിനേക്കാള്‍ വലുതായി നിനക്കെന്താ വേണ്ടത് ” എന്ന അമ്മായിയുടെ ആശ്വാസം നിറയ്ക്കുന്ന ചോദ്യം എന്റെ മനസ്സിലും സന്തോഷം കണ്ടെത്തി.. ആ വീട്ടില്‍ ചെന്ന് കയറിയ അന്നു മുതൽ ഇന്ന് വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളും കഴിഞ്ഞു പോയെങ്കിലും ഉമ്മയിൽ നിന്നുമുണ്ടായ മോശമായതെന്തെങ്കിലും ഒന്ന് ഓര്ത്തെുടുക്കുവാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല . ഞങ്ങളുടെ വീട്ടിലെ മൂത്ത മരുമകൾ ഞാനായത്കൊണ്ട് വീടും ഭരിച്ച് ആളായി കഴിയാമല്ലോ എന്ന അഹങ്കാരമായിരുന്നു. ആദ്യമൊക്കെ പക്ഷെ സ്വന്തം മക്കളെക്കാൾ കൂടുതൽ ഉമ്മ എന്നെ സ്നേഹിക്കുന്നത് കൊണ്ടാകാം വിവാഹം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ ഇക്ക പ്രവാസ ഭൂമിയിലേക്ക്‌ തിരികെ പറന്നപ്പോൾ ഉമ്മ നാത്തൂന്മാരുടെ കൂടെ എന്നെയും പഠിക്കാനയച്ചത്... പഠിക്കാന്‍ മടിച്ചിയായ എനിക്ക് അതൊരു നേരം പോക്ക് മാത്രമായിരുന്നു.. എങ്കിലും എന്നും രാവിലെ മക്കളുടെ പൊതി ചോറിനൊപ്പം എനിക്കും ഉണ്ടാകും ഉമ്മയുടെ വക ഒരു പൊതി ചോറ് .. ഇതൊക്കെ എന്റെ വീട്ടിലേക്കു പോകുമ്പോൾ അയല്വാ സികളുടെ മുന്നിൽ ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു നടക്കുകയും ചെയ്യുമായിരുന്നു,,,, കാരണം എനിക്കൊരഹങ്കാരമായിരുന്നു ഇക്കയുടെ ഉമ്മ.. .. രാത്രി കുറെ സമയം നാത്തൂന്മാരോടൊപ്പം കഥ പറഞ്ഞു കിടന്നു എപ്പോഴോ ഉറങ്ങി പോയാൽ ഉമ്മ വന്നു ഫേനിന്റെ സ്പീഡ് കുറച്ചു കൊണ്ട് തനിയെ പിറുപിറുക്കുന്നുണ്ടാകും “ ഈ കുട്ട്യേളുടെ ഒരു കാര്യം ഫേനും സ്പീഡിലിട്ട്‌ പുതപ്പും മൂടി കിടക്കണം” .. അത് കേള്ക്കു മ്പോൾ ഉറക്കമുണരുമെങ്കിലും ഉമ്മയുടെ സംസാരം കേള്കു ഫ വാന്‍ വേണ്ടി മിണ്ടാതെ അറിയാത്ത പോലെ കിടക്കും കാരണം എന്റെ ഉമ്മയുടെ ഒരു സംസാര ശൈലി ഇങ്ങനെ പിറുപിറുക്കലായിരുന്നു..
... ഇക്കയുടെ വീട്ടിൽ ഉമ്മയെ മക്കൾ കുറച്ചു പേർ ഇച്ചാ എന്നും കുറച്ചു പേർ ഉമ്മയെന്നുമായിരുന്നു വിളിച്ചിരുന്നത് .. എങ്കിലും എനിക്ക് ചെറുപ്പത്തിലെ നഷ്ട്ടപ്പെട്ട എന്റെ ഉമ്മയെ അവിടെ വെച്ച് തിരികെ കിട്ടിയപ്പോൾ ഞാനും ഉമ്മയെന്നു വിളിച്ചു തുടങ്ങുകയായിരുന്നു ....എന്റെ സ്വന്തം ഉമ്മയെ ഞാന്‍ ഇച്ചാ എന്നായിരുന്നു വിളിച്ചിരുന്നത് .. ഉമ്മ എന്ന് ആദ്യമായി ഞാന്‍ വിളിച്ചത് എന്റെ “അമ്മായി” ഉമ്മയെ ആയിരുന്നു എന്നതും .. ഓര്ക്കുെമ്പോൾ എന്റെ കണ്ണ് നനയിക്കുന്നു..
സ്നേഹപ്രകടനങ്ങൾ ഉമ്മയ്ക്കറിയില്ലായിരുന്നുവെങ്കിലും മനസിൽ അളവില്ലാത്ത വാല്സ ല്യം അവർ നിറച്ചുവെച്ചു. എന്റെ ചെറുപ്പ കാലങ്ങളിലെ സങ്കടങ്ങളും മറ്റും പങ്കു വെക്കുമ്പോൾ ഉമ്മയുടെ നോട്ടത്തിൽ നിന്നും നീ നിന്റെ അനുജത്തിമാരെ ചെന്ന് കാണണം ഇക്കമാരെ വിളിക്കണം നീ നിന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി എപ്പോളും പ്രാര്ത്തി ക്കണം എന്നൊക്കെ പറഞ്ഞു ഉപദേശിക്കുന്നതിൽ നിന്നും ആ സ്നേഹം ഞാൻ തിരിച്ചറിയുകയായിരുന്നു... ഉമ്മാക്ക് അടുക്കളയിൽ പണി കൂടുതലായുണ്ടെങ്കിലും മരുമക്കളെ സഹായത്തിനു വിളിക്കുന്നതോ തനിക്കിതൊക്കെ എടുത്താലെന്താ എന്ന് ചോദിക്കുന്നതായോ ഇന്നേ വരെ കണ്ടില്ല.... ഈ ഉമ്മയും മക്കളെ വളര്ത്തി വലുതാക്കുവാൻ ധാരാളം ക്ഷട്ടപ്പെട്ടതായി ഇക്കയുടെ സംസാരങ്ങളില്‍ നിന്നും പല തവണ മനസ്സിലായിട്ടുണ്ട്..
മക്കളുടെ സന്തോഷങ്ങളിൽ ആശ്വാസം കണ്ടെത്തുകയും കൂടെ സന്തോഷിക്കുകയും ചെയ്യുന്ന നല്ലൊരു ഉമ്മ ആയതു കൊണ്ട് തന്നെയാകും വിവാഹം കഴിഞ്ഞു ഇത്തിരി മാസങ്ങൾകൊണ്ട് തന്നെ ഇക്കയുടെ അടുത്തേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാവുക എന്നത് മറ്റൊരു യാഥാര്ത്ഥ്യം .. ..ആദ്യമായി ഗള്ഫിലേക്ക് പറക്കുമ്പോൾ എന്റെ കൂടെ സ്വന്തം വീട്ടിലും കുടുംബക്കാരോടും അയല്‍ വീടുകളിലും മറ്റും പോയി ഗള്ഫി ല്‍ പോകുന്ന കാര്യം (അറിയിക്കുന്ന ഒരു പതിവ് പണ്ടുണ്ടായിരുന്നു ഇപ്പോള്‍ അത് ചിലയിടങ്ങളില്‍ മാത്രം ).. അന്ന് ഉമ്മയോടൊപ്പം വീടുകളിൽ കയറി ഇറങ്ങുമ്പോൾ ഞാന്‍ പൊരുതി നേടിയ വിജയം പോലെ ആയിരുന്നു എനിക്ക് എന്റെ ഉമ്മ.. അത് കൊണ്ട് എവിടെ പോകുമ്പോളും ഉമ്മയെ കൂടെ കൂട്ടുമ്പോള്‍ ഇത്തിരി അഹങ്കാരി ആയി ഞാന്‍ മാറാറുണ്ടായിരുന്നു../
അന്ന് തുടങ്ങിയ പ്രവാസ ജീവിതം ഇന്നും തുടരുന്നത് കൊണ്ട് .. ഉമ്മയുടെ കൂടെ അധികം ജീവിക്കുവാനോ ഉമ്മയെ നോക്കുവാനോ മറ്റു മരുമക്കളെ പോലെ എനിക്ക് അവസരം ഉണ്ടായിട്ടില്ല.. എങ്കിലും പ്രവാസത്തിന്റെ ജീവിത സാഹചര്യങ്ങളിലെ ഫോൺ വിളികളും ഇടവേളകളിലെ രണ്ടു മാസങ്ങളിൽ... നാട്ടിലെത്തിയാൽകിട്ടുന്ന ആസ്നേഹവും വാത്സല്യവും.. ഇനി ഉണ്ടാകില്ലല്ലോ എന്നോര്ക്കുാമ്പോൾ..... എന്നിലെ ആ അഹങ്കാരം ഇവിടെ നിലച്ച്ചല്ലോ എന്നോര്ക്കുമ്പോൾ എന്റെ മനസ്സ് പിടയുന്നു..
ജീവിതത്തിന്റെ സായാഹ്നങ്ങളിൽ ഒരു പിടി നല്ല ഓര്മ്മ കള്‍ ബാക്കിയാക്കി.. ഞങ്ങളുടെ ഉമ്മ ഞങ്ങളില് നിന്നും മാറി നിന്നു.....ജിവിതത്തിന്റെ കളിയാരവങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി ... ഇനി ഉപ്പയും മക്കളും കളിക്ക് ഞാന്‍ അങ്ങ് ദൂരെ മാറി നിന്ന് കളി ആസ്വദിക്കാം . എന്ന് പുഞ്ചിരിയോടെ... പറയും പോലെ ഒരു തോന്നൽ..
സ്വര്ഗത്തിലെ ഏറ്റവും മഹത്തരമായ പദവിയിൽ ഇരുന്നു കൊണ്ട് ഉമ്മ ഞങ്ങളുടെ കൂടെ ഉണ്ടാകണേ എന്ന പ്രാര്ത്ഥ ന മാത്രം ..
ജീവിതത്തിന്റെ ദിശ, മാറി ഒഴുകുമ്പോളും ...വീട്ടിന്റെ ഓരം ചേര്ന്നൊ ഴുകുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്ക്ക് പോലും ഞങ്ങളുടെ ഉമ്മയെ പറ്റി പറയുവാന്‍ ഒരു പാട് നല്ല മുഹൂര്ത്തങ്ങളുണ്ടാകും ....
അല്ലാഹു ഉമ്മയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നമ്മെയും പ്രവേശിപ്പിക്കട്ടെ..(ആമീന്‍ ....)

(രണ്ടു ദിവസം മുന്പ്  സപ്തംബര്‍ 10 നു ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയുടെ ഓര്‍മ്മയില്‍ നിന്ന്... )

ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2015

പെണ്ണുടല്‍



പിച്ചി ചീന്തിപോൽ
പത്ര  കോളങ്ങളിൽ
ഇന്നുമൊരമ്മയെ
മാതാ, പതി ,പുത്രീ  -
സഹോദരീ പലതു മാ
നാമങ്ങൾ.......
ആരു   ഗൗനിപ്പൂ
പെണ്ണുടൽ തൻ
മഹിമയും പെരുമയും
യുഗാന്തരങ്ങളായി        
പുരുഷബീജത്തി നടയിരുന്നവൾ ...
പിറവി കൊണ്ടോർക്ക്
മാറിടം ചുരത്തിയോൾ
സ്ത്രീ
 അവളിന്ന് ......
കേവലമൊരു ജഡം മാത്രം..
മനസ് ചത്ത് പിടയുന്ന
ഒരലങ്കാര വസ്തു..
അച്ഛന്റെ കാമവും
 ചേട്ടന്റെ മോഹവും    
ഒറ്റക്കയ്യന്റെ  രതിമൂര്ച്ചയും
അവളിലെ സ്വപ്നത്തെ
തല്ലിക്കെടുത്തുന്നു ..
സ്ത്രീ  അവളിന്ന്...
മാംസ ചന്തകളിലും
 നെറ്റ്  വ്യവഹാരങ്ങളിലും
തെരുവിലും മാളിലും
കസിനോകളിലും
യഥേഷ്ട്ടം  വിറ്റു പോകുന്ന
വീര്യമുള്ള ലഹരി വസ്തു
 
സ്ത്രീ അവളിന്ന്....
വാണിഭ ചന്തയിൽ
പരസ്യ രതി നുകരുവാൻ,
പൈതൃക സദാചാരം
തൂക്കിലേറ്റാൻ......
വിദ്യാലയങ്ങളിൽ
 വിശുദ്ധ ഗേഹങ്ങളിൽ
ബസ്സിലും ട്രെയിനിലും
ഓട്ടോ തെരുവിലും
രാഷ്ട്രീയക്കാരന്റെ
ഒഫീസ് മുറിയിലും  
പിച്ചിചീന്തി വലിച്ചെറിയുന്ന
വെറുമൊരു പാഴ് വസ്തു...
സ്ത്രീ ...

അവളുടെ  മഹിമയും പെരുമയും
ഉയര്‍ത്തിപ്പിടിക്കുവാന്‍
കഴിയട്ടെ ഇനിയുള്ള
തലമുറക്കെങ്കിലും..

ഇവിടെ ഒടുങ്ങട്ടെ ..
  അഭിശപ്ത ജന്മത്തി
നവസാന ശ്വാസവും...

ചൊവ്വാഴ്ച, ജൂൺ 02, 2015

തട്ടത്തിന്‍ മറയത്തെ വസന്തം

പിന്നോക്കാവസ്ഥയിൽ നിന്നുള്ള ഏത് സമൂഹത്തിന്റെയും  പുരോഗതി സാമുഹിക മാറ്റം കൊതിക്കുന്നവർക്കെല്ലാം സന്തോഷം പകരുന്ന കാര്യമാണ്. ഇപ്പോൾ ഇത് കുറിക്കാൻ കാരണം പുതുതായി പുറത്ത് വന്ന മെഡിക്കൽ/എഞ്ചിനീയറിംഗ് പരീക്ഷാാ ഫലം തന്നെ. മുമ്പ് എന്റെ മകള്‍ ക്ലാസില്‍ എത്തിയപ്പോള്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി വളരെ സങ്കടത്തോടെ മാറിയിരുന്നു കരയുന്നു. അത്  കണ്ടു ആവള്‍ കാര്യം തിരക്കിയപ്പോള്‍ അവള്‍ക്കു കിട്ടിയ മറുപടി ഇങ്ങിനെയായിരുന്നു " നീ മുസ്ലിം പെണ്‍കുട്ടിയാണ് മുസ്ലിം കുട്ടികള്‍  അങ്ങിനെ പഠിക്കുകയൊന്നുമില്ല. പഠിക്കുന്ന കുട്ടികളോട് കൂടിയേ കൂട്ട് കൂടാവൂ അതിനാല്‍ നമ്മുടെ ഈ സൌഹ്രദം വേണ്ട" എന്ന് അമ്മയും അച്ഛനും പറഞ്ഞു.എന്നായിരുന്നു അവളുടെ മറുപടി.  എന്നാല്‍ ഇന്ന് ആ കൂട്ടുകാരിയുടെ അച്ഛന്‍ ആയ്ച്ചയില്‍ മൂന്നോ നാലോ തവണ മകളുടെ ക്ലാസിലെ അവസ്ഥകള്‍ ചോദിച്ചറിയാനും ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്ക് ചോദിക്കാനും പഠിപ്പിക്കുന്ന കാര്യങ്ങൾ ചോദിയ്ക്കാനുമൊക്കെ എന്റെ മകളെ വിളിക്കുന്നത് കാണുമ്പോള്‍ എനിക്കശ്ചാര്യം തോന്നാറുണ്ട് . വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാതിരുന്ന കാലത്തെ അവസ്ഥക്ക് പ്രകടമായ മാറ്റം വരുത്തുന്ന രൂപത്തിലുള്ള  പരീക്ഷാ ഫലങ്ങൾ ഇന്ന് പുറത്ത് വരുന്നത് കാണുമ്പോൾ വിജയകിരീടം ചുടിയ  ഹിബഹുസൈനോടും മറിയം റാഫിയോടും വാത്സല്യത്തേക്കാള്‍ കൂടുതൽ ബഹുമാനമാണ് തോന്നുന്നത്. പണ്ടൊക്കെ മുസ് ലിം  സമൂഹത്തില്‍ സ്‌കൂൾവിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് പഠനത്തോടും  ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. മുസ് ലിം പെണ്‍കുട്ടികൾപഠിക്കാൻ പാടില്ലെന്ന അഭിപ്രായം എന്റെ തലമുറയും പണ്ട് കേട്ട് മടുത്ത കാര്യം തന്നെ .എന്നാല്‍ 
സാവധാനത്തിൽ  ആ സമുദയത്തിലെ കുട്ടികൾ അറിവിന്റെ വാതായനങ്ങള്‍ തേടി ഇറങ്ങാന്‍ തുടങ്ങി വിജയം കൊയ്യുകയാണിപ്പോൾ. ഇസ്ലാമിക പ്രസ്ഥാനങ്ങൾ  ഇവര്‍ക്ക് കൂട്ടായി ഇവരോടൊപ്പം കൂടി യതും പ്രവാസികളുടെ നീസ്സീമമായ പങ്കും ഇതിന് പ്രേരകഘടകങ്ങളായി. വിദ്യാഭ്യാസം ഉണ്ടായിട്ടു തന്നെ   തന്നെ ഗള്‍ഫു നാടുകളില്‍ കോള്‍ഡ് സ്റ്റോറുകളിലും കഫ്തീരിയകളിലും ജോലി ചെയ്യേണ്ട അവസ്ഥ വരുമ്പോൾ  അവര്‍  വിദ്യാഭാസത്തിന്റെ മഹത്വം തിരിച്ചറിയുകയും തന്റെ മക്കളെയെങ്കിലും നല്ല രീതിയില്‍ പഠിപ്പിക്കണം എന്ന ചിന്തിക്കുകയും ചെയ്യുന്നു. ഇതും മുസ്ലിം സമുദായത്തിലെ ഉണര്‍വ്വിന് കാരമാണമായി എന്ന് വേണം പറയാൻ.
 മുസ്ലിം പെണ്‍കുട്ടികൾ കോളേജുകളിലും മറ്റും പോയി പഠിച്ചാൽ അവര്‍ക്ക് മതനിഷ്ഠയില്‍ ജീവിക്കാന്‍ കഴിയില്ല എന്നും അവര്‍ മതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളിൽ നിന്നും ദൂരേക്ക്‌ വഴിമാറുമെന്നുമുള്ള ചിന്തയും അവരെ വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കാനുള്ള കാരണമായി.ആ ചിന്താഗതിക്ക് കാരണം ഇത്തിരി ഭൗതിക വിദ്യാഭ്യാസമുള്ളവര്‍ അവരുടെ  സ്റ്റാറ്റസ് ഇടിഞ്ഞു വീഴുമെന്നു ഭയന്ന്‍ മതത്തിന്റെ ചട്ടകൂടുകള്‍ പൊട്ടിച്ചെറിഞ്ഞു  ആരാധനാ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സമൂഹത്തില്‍ വിലസുന്നത് കണ്ടത് കൂടിയാകാം. കുറച്ച് പഠിക്കുമ്പോഴേക്കും  ഹിജാബണിയാൻ പോലും പലര്‍ക്കും മടിയായിരുന്നു. എന്നാല്‍ ഇന്ന് പത്രത്താളുകളില്‍ പരീക്ഷാ ഫലം വരുമ്പോൾ അല്ലെങ്കില്‍ ബിരുദ ദാന ചടങ്ങുകളുടെ  ഫോട്ടോകളില്‍ എല്ലാം മുസ്ലിം പെണ് കുട്ടികളുടെ ഹിജാബണിഞ്ഞ ഫോട്ടോകള്‍  തന്നെ കാണുന്നു.. വിദ്യാഭ്യാസ രംഗത്ത് ഇന്ന് ആണ്‍കുട്ടികളെക്കാള്‍ ഏറെ മുന്നിലാണ് പെണ്‍കുട്ടികള്‍. സമൂഹ ജീവിതത്തിന്റെവിവിധ മേഖലകളിൽ ആ സമുദായത്തിലെ പെണ്‍കുട്ടികള്‍ തല ഉയര്‍ത്തി നിൽക്കുന്നു. മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷ ഫലം വന്നപ്പോള്‍ മലപ്പുറം മഞ്ചേരി സ്വദേശി ഹിബ ഹുസൈന്‍ ഒന്നാം റാങ്ക് നേടിയതും . എറണാകുളം സ്വദേശിന മറിയം റാഫി രണ്ടാം റാങ്ക് നേടിയതും കണ്ടപ്പോള്‍ തട്ടത്തിന്‍ മറയത്തും  വസന്തം തളിർക്കുന്നുവെന്ന സത്യം ലോകം മുഴുവൻ തിരിച്ചറിയുകയാണ്.