ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2015

പെണ്ണുടല്‍



പിച്ചി ചീന്തിപോൽ
പത്ര  കോളങ്ങളിൽ
ഇന്നുമൊരമ്മയെ
മാതാ, പതി ,പുത്രീ  -
സഹോദരീ പലതു മാ
നാമങ്ങൾ.......
ആരു   ഗൗനിപ്പൂ
പെണ്ണുടൽ തൻ
മഹിമയും പെരുമയും
യുഗാന്തരങ്ങളായി        
പുരുഷബീജത്തി നടയിരുന്നവൾ ...
പിറവി കൊണ്ടോർക്ക്
മാറിടം ചുരത്തിയോൾ
സ്ത്രീ
 അവളിന്ന് ......
കേവലമൊരു ജഡം മാത്രം..
മനസ് ചത്ത് പിടയുന്ന
ഒരലങ്കാര വസ്തു..
അച്ഛന്റെ കാമവും
 ചേട്ടന്റെ മോഹവും    
ഒറ്റക്കയ്യന്റെ  രതിമൂര്ച്ചയും
അവളിലെ സ്വപ്നത്തെ
തല്ലിക്കെടുത്തുന്നു ..
സ്ത്രീ  അവളിന്ന്...
മാംസ ചന്തകളിലും
 നെറ്റ്  വ്യവഹാരങ്ങളിലും
തെരുവിലും മാളിലും
കസിനോകളിലും
യഥേഷ്ട്ടം  വിറ്റു പോകുന്ന
വീര്യമുള്ള ലഹരി വസ്തു
 
സ്ത്രീ അവളിന്ന്....
വാണിഭ ചന്തയിൽ
പരസ്യ രതി നുകരുവാൻ,
പൈതൃക സദാചാരം
തൂക്കിലേറ്റാൻ......
വിദ്യാലയങ്ങളിൽ
 വിശുദ്ധ ഗേഹങ്ങളിൽ
ബസ്സിലും ട്രെയിനിലും
ഓട്ടോ തെരുവിലും
രാഷ്ട്രീയക്കാരന്റെ
ഒഫീസ് മുറിയിലും  
പിച്ചിചീന്തി വലിച്ചെറിയുന്ന
വെറുമൊരു പാഴ് വസ്തു...
സ്ത്രീ ...

അവളുടെ  മഹിമയും പെരുമയും
ഉയര്‍ത്തിപ്പിടിക്കുവാന്‍
കഴിയട്ടെ ഇനിയുള്ള
തലമുറക്കെങ്കിലും..

ഇവിടെ ഒടുങ്ങട്ടെ ..
  അഭിശപ്ത ജന്മത്തി
നവസാന ശ്വാസവും...