വ്യാഴാഴ്‌ച, ഡിസംബർ 30, 2010

പുതു വർഷം പുലരുമ്പോൾ....




പതിവിലും ഉന്മേഷവതിയായി ഇന്നു ഞാനുണർന്നു.. ഇന്നലെ റ്റി.വി പരിപാടി കണ്ടുറങ്ങാൻ വൈകിയെങ്കിലും ഇന്നെണീക്കാൻ ഒരു മടിയും തോന്നിയില്ല.. ഒരു കപ്പ് ചുടുചായയുമെടുത്ത് ..ചെറിയ കിളിവാതിലിനടുത്തെത്തി മഞ്ഞുകണങ്ങൾ തൂങ്ങിയാടുന്ന,,, നന്ദ്യാർവട്ടച്ചെടിയെ നോക്കി നിൽക്കാൻ എന്തൊരു രസം.... എല്ലാത്തിനും എന്തോ ഒരു പുതുമ കൈവന്ന പോലെഇളം വെയിലുകലർന്ന പ്രകൃതിയുടെ നിശ്വാസത്തിലുമുണ്ട് ഒരു പുതുമഇളം കാറ്റിന്റെ കുളിർമ്മ തേടി തൊടിയിലേക്കിറങ്ങിഞാ കഴിഞ്ഞവർഷം നട്ടു വളർത്തിയ എന്റെ റോസയിൽ ഒരു കുഞ്ഞ് പൂവ് .. അതിൽ മഞ്ഞുകണങ്ങൾ മുത്തുകൾ പോലെ വീണുകിടക്കുന്നു ഞാൻ എന്റെ കണ്ണുകളുടെ കൂടെ മനസിനേയും പിന്നിലേക്ക് ഓടിച്ച് നോക്കി എത്ര പെട്ടെന്നാണു ഒരു വർഷം പിന്നിലേക്ക് തള്ളപ്പെട്ടത്ഇതു പോലെ കഴിഞ്ഞ ജനുവരി ഒന്നിലെ ആദ്യ നിമിഷങ്ങളിൽ ഞാൻ ഉന്മേഷവതിയായിരുന്നു.. എന്നിരുന്നാലും എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു.. നീ അമിതമായി ആഹ്ലാദിക്കണ്ട നിന്നിലെ ആയുസ്സ് ജനനസമയത്ത് നിന്നും അകലുകയും മരണ സമയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയുമാണ്. മനസ്സിന്റെ പിടിച്ച് നിർത്തലിൽ നിന്നും കുതറിയോടി എന്നിൽ ഉണ്ടായ നേട്ടങ്ങളെ കുറിച്ചൊരു കണക്കെടുപ്പ് നടത്തിയാലോ എന്നോർത്ത്.....മുന്നോട്ട് നടന്നു ...

സംതൃപ്തിയോടും സന്തോഷത്തോടേയും ഒർത്തെടുക്കുവാനും എന്നും മനസ്സിൽ സൂക്ഷിക്കുവാനും പറ്റിയതായി ഒന്നുമില്ലെ ??? എന്നു ചിന്തിക്കുമ്പോഴേക്കും കാണാമറയത്തെവിടെയോ ഇരുന്ന് അക്ഷരങ്ങളിലൂടെ സ്നേഹം പങ്കുവെച്ചവരുടെ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും പുതിയവാതായനങ്ങൾ എന്നിലേക്ക് തുറക്കപ്പെട്ടതായി എനിക്കു തോന്നി..… അവിടെ അക്ഷരമാകുന്ന കരകാണാക്കടലിൽ നീന്തിതുടിക്കുന്ന.. ഒരുപാടൊരുപാട് പേർ ചിലർ നീന്താൻ തുടങ്ങിയവർ ,നീന്തി നീന്തി കുറെ ദൂരം പിന്നിട്ടവർ... .അവർ..അഭിപ്രായങ്ങളിലൂടെ നീന്തലിന്റെ ബാലപാഠം പോലും അറിയാത്ത എന്നിലെ തെറ്റുകളെ ആത്മാർഥതയോടെ ചൂണ്ടി കാണിച്ചു തന്നു കൊണ്ട് എന്നേയും അക്കരെയെത്തിക്കാൻ ശ്രമിക്കുന്നുഅതൊരു നേട്ടമാണോ..? അതിൽ ആത്മാർത്തഥയുള്ളവർ എത്ര???? വീണ്ടും എന്റെ മനസ്സിന്റെ ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് ഞാൻ കടിഞ്ഞാണിട്ടു.. ദൈവം കനിഞ്ഞരുളിയ വിശിഷ്ടമായ സമ്മാനമാണ് സുഹൃത്തുക്കൾ


ഇളം വെയിലിൽ സുഗന്ധ വാഹിയായി കുളിർ തെന്നൽ എന്നെ തഴുകി തലോടി കടന്നു പോകുമ്പോലെ എനിക്കനുഭവപ്പെട്ടു.. ആ അനുഭൂതിയിൽ ആനന്ദം കൊള്ളുമ്പോൾ ഞാനടക്കം എല്ലാവരും ഒരി പിടി പ്രതീക്ഷകളുമായി വരവേറ്റ പോയ വർഷത്തിൽ, സ്ത്രീ പീഡനങ്ങളുടെ കൊലപാതകങ്ങളുടെ ആത്മഹൂതികളുടെ.. കണക്കുകളിലെ കുതിച്ചു ചാട്ടം എന്നിലേക്കോടിയെത്തി.. രാഷ്ട്രീയ –വർഗ്ഗീയ -സാമുദായിക കലാപങ്ങളിൽ മദ്യ ദുരന്തങ്ങളിൽ ജീവൻ നഷ്ട്ടപ്പെട്ടുപോയവരുടെ
പ്രിയപ്പെട്ടവ നിലക്കാത്ത തേങ്ങലുകളുമായി എന്നരികിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. ആ ആത്മാക്കൾ എനിക്ക് ചുറ്റിലും കരഞ്ഞു കൊണ്ട് നൃത്തം വെക്കുമ്പോലെ എനിക്ക് തോന്നി..കുരുതിച്ചിരിയുമായി ആത്മീയതയുടെ വക്താക്കളെന്ന വ്യാജേന കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് കൊണ്ട് കാലത്തിന്‍റെ ശത്രുക്കള്‍ ഇന്നും നമുക്കു ചുറ്റും വിലസി നടക്കുന്നു.അവരുടെ കുരുക്കിട്ട വലകളിൽ വീണു പിടയുന്ന കൌമാരം എന്റെ കൺ മുന്നിൽ വീണ് പിടയുമ്പോലെ എനിക്കനുഭവപ്പെട്ടുപിറക്കാൻ പോകുന്ന നിമിഷങ്ങളോട് എനിക്ക് വെറുപ്പു തോന്നി..കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല..
കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ......




ബുധനാഴ്‌ച, ഡിസംബർ 22, 2010

വീണ്ടും കോർത്തെടുത്ത മുത്തുമണികൾ...


പവിഴങ്ങളുടേയും മുത്തുകളുടെയും  നാട്ടില്‍ ഉമ്മു അമ്മാര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ജീവിതയാത്രയിലെ കുത്തൊഴുക്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിപ്പോയ  ഒരു സൌഹൃദത്തിന്റെ മുത്തുമണികള്‍ വീണ്ടും ഹൃദയത്തില്‍ കോര്‍ത്തൊരു ദിനം...ഹോസ്റ്റലിൽ നിന്നും പിരിഞ്ഞ ശേഷം പലരേയും കാണാൻ കൊതിച്ച കൂട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ കൊതിച്ചത് ഈ മുഖമൊന്നു കാണാനായിരുന്നു.എന്റ്റെ വിവാഹം കഴിഞ്ഞു ഞാനിങ്ങ് ബഹ്റൈനിലേക്കു പോന്നു ...  ജീവിതം ആകെ മാറി മറിഞ്ഞു ഭര്‍ത്താവും മക്കളുമായി ഞാന്‍ ഇന്ന് എന്‍റെതായ ലോകത്ത് .....             പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം.. എപ്പോഴും  ഞാൻ കാണാൻ കൊതിച്ച എന്റെ  സലീത്തയുമായി വീണ്ടും കൂടിച്ചേര്‍ന്ന ദിവസം. ഞാനെങ്ങിനെ സന്തോഷിക്കാതിരിക്കും. ആ സന്തോഷമെങ്ങിനെ കണ്ണീരാവാതിരിക്കും..... 

നിമിത്തങ്ങളുടെതല്ലേ ജീവിതം.... ഈ കൂടിചേരലും  നിമിത്തമാണ്. അതിനു അരങ്ങൊരുങ്ങിയത്.. പരിശുദ്ധ മക്കയും.... ഹജ്ജിനു പോയ ഒരു സുഹൃത്ത് എത്തിച്ചു തന്ന സന്തോഷവാര്‍ത്ത. സലീത്തയെ കണ്ടതും എന്നെ അന്യേഷിച്ചതും... ആ മുഖം വീണ്ടും കാണാനുള്ള എന്റെ പ്രാര്‍ത്ഥനകളുടെ ഉത്തരം  ആ പുണ്യ  സ്ഥലത്ത് നിന്നും എത്തി എന്നത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു....
അവര്‍ കൈമാറിയ നമ്പറില്‍ നിന്നും എന്നെ തേടി ആ വിളി വന്നു. വര്‍ഷങ്ങളായി ഞാന്‍ കേള്‍കാന്‍ കൊതിച്ച  ആ സ്വരം...കുറെ നേരം സംസാരിച്ചു,   ഫോണ്‍ വെച്ചെപ്പോഴേക്കും എന്റെ ഓർമ്മകൾ ഞാൻ പോലും അറിയാതെ വർഷങ്ങൾക്ക്   പിന്നിലേക്ക്  ഊളിയിട്ടിറങ്ങി. ആ കോളേജ് കാലത്തിലേക്ക്, ആ ഹോസ്റ്റൽ ജീവിതത്തിലേക്ക്... ഒരേ ഹോസ്റ്റലില്‍ ഒരേ മുറിയില്‍ തങ്ങി  ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ചു ഒരേ കട്ടിലില്‍ ഉറങ്ങിയ ആ പഴയ കാലത്തിലേക്ക്  സുഖവും ദുഖവും ഒരുമിച്ച് കൈമാറിയ ആ നല്ല കാലത്തിലേക്ക്   ...ഒരിക്കളും തിരിച്ചു കിട്ടാത്ത ആ കാലം ഓർത്ത് കണ്ണുകൾ ഈറനണിഞ്ഞു.. ഉമ്മച്ചി എന്തിനാ കരയുന്നെ????? എന്ന എന്റെ  മകന്റെ പെട്ടെന്നുള്ള ചോദ്യം  എന്നെ ഇന്നിന്റെ യാതാർഥ്യങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്നു....

ഇന്ന് വ്യാഴായ്ച്ചയാണ് . ഞാന്‍ കാത്തിരുന്ന ദിവസം. ദമാമില്‍ നിന്നും സൗദി ബഹ്‌റൈന്‍ പാലം കടന്നു എന്റെ സലിത്തയും കുടുംബവും എന്നെ കാണാന്‍ വരുന്ന ദിവസം. .
 ഹോസ്റ്റലിലായിരുന്നപ്പോൾ വ്യാഴായ്ച്ചകളില്‍ അവധിക്കു വീട്ടില്‍ പോകുമ്പോള്‍ തമ്മില്‍ കാണാതിരിക്കുന്ന അതെ പ്രതീതിയിലായിരുന്നു ഞാനിപ്പോള്‍.. ..
ആ പഴയ പുഞ്ചിരി മായാതെ അവര്‍ നടന്നു വരുന്നത് കണ്ടു എന്റെ കണ്ണുകള്‍ നിറഞ്ഞു.... ഒരു സ്വപ്ന സാഫല്ല്യം പോലെ സലിത്ത എന്റെ മുമ്പില്‍. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളകള്‍ക്കു ശേഷം. ഈ മുഖം കാണാന്‍ ആഗ്രഹിച്ച എന്റെ പ്രാര്‍ത്ഥനകളുടെ  ഉത്തരം. ഒരു ആലിങ്കനത്തിൽ ,കുതിർന്നു വീണ  കണ്ണുനീരിൽ അലിഞ്ഞു പോയി  ഞങ്ങളുടെ പരിഭവങ്ങള്‍.... 


ഉറങ്ങാത്ത രണ്ടു രാവുകള്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പെയ്തു തീര്‍ന്ന സങ്കടങ്ങളും സന്തോഷവും. വീണ്ടും കോര്‍ത്തിണക്കിയ മുത്തുമാലയുടെ സൌന്ദര്യം നല്‍കി അവര്‍ യാത്രയായി.... ഇനിയും കാണുമെന്ന ഉറപ്പോടെ.
ഇന്ന് ഞാനിതെഴുതുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹോസ്റ്റല്‍ വരാന്തകളിൽ, അവരോടൊപ്പം പങ്കുവെച്ച ആ നല്ല നിമിഷങ്ങൾ  വീട്ടിലെ അവസ്ഥകൾ ഓരോന്നായി പറഞ്ഞ് കരയുമ്പോൾ എന്നെ ആശ്വസിപ്പിച്ച ആ ഇത്താത്തയുടെ  കുഞ്ഞനുജത്തി ആയിട്ടാണ് ... കാരണം ഈ നിമിഷങ്ങള്‍ എന്നില്‍ അത്രക്കും സന്തോഷം നിറച്ചിരിക്കുന്നു.. ഈ സന്തോഷം നിങ്ങളൊടല്ലാതെ ഞാൻ ആരോടു പങ്കു വെക്കും?..
എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ തിളങ്ങുന്ന രണ്ടു പവിഴ മുത്തുകളായി ഈ രണ്ടു ദിവസത്തെ ഞാന്‍ സൂക്ഷിക്കട്ടെ. .... എന്നേക്കുമായി.....




 


 

ബുധനാഴ്‌ച, ഡിസംബർ 15, 2010

യാത്രയാക്കും മുൻപെ...




കരഞ്ഞുകലങ്ങിയ
കണ്മഷി കണ്ണുകള്‍ ....
കുപ്പിവളകളണിഞ്ഞ
മൃദുലമാം കൈകളില്‍
ചോരകൊണ്ടെഴുതി
കിരാതര്‍, കാമത്തിന്‍
കറുത്ത കയ്യൊപ്പുകള്‍ ..
മണ്ണപ്പം ചുട്ടു കളിച്ച
കൈകളില്‍…….
ചുരുട്ടി പ്പിടിച്ച
സിഗരറ്റു കുറ്റികള്‍....
മന്ദസ്മിതം തൂകിയ
വദനത്തില്‍….
വേദനയുടെ പരിഭവങ്ങള്‍ ...
അറുതിയില്ലെ
അനീതികക്ക്…..?
പാരിലെ പരിഭവങ്ങക്ക്
ലെടുക്കാത്ത ..
നന്മയുടെ കൈത്തിരിയായി ..
ഒരമ്മയുടെ അന്ത്യ ചുംബനം ..
കുഞ്ഞിളം മോണ കാട്ടി
ഒന്നു ചിരിക്കയെ
പൈതലെ...
തിരിച്ചു പോക നീ
ണ്ണിന്റെ മാറി
കുഞ്ഞേ .......
നിനക്കു സ്വസ്തി...



ചൊവ്വാഴ്ച, ഡിസംബർ 07, 2010

മറ്റൊരു ലോകത്തിലേക്ക്....




നൈമിഷികമാം ജീവിതം ..
നിത്യ നിദ്രയുടെ വിഹായസിലേക്ക്
കാറ്റിന്റെ ജൽ‌പ്പനങ്ങളിൽ
മരണ മണി മുഴങ്ങിടുന്നു ...
ചെയ്തു തീത്തതൊക്കെയും
ആര്‍ക്കോ വേണ്ടി ..
ആത്മ നിവൃതിയി ആറാടുവാൻ
ആത്മ ഹർഷങ്ങളിൽ
പുളകം കൊള്ളാന്‍ .
ആയുസിനിയില്ലീ ഭൂമിയില്‍
ആശിച്ചതൊക്കെയും നിരാശയായി..
മൌനത്തിന്റെ വാൽമീകത്തിലൊളിക്കുന്നു...
ഇന്നലെകള്‍......
പ്രിയതമന് ഒറ്റപ്പെടലിന്റെ രോദനം
പ്രണയം മൌനിയായി നിശ്ചലം ...
അകന്നിടുന്നു ബന്ധങ്ങള്‍ ...
അടക്കിടുന്നു വിതുമ്പലുകള്‍ ..
അടങ്ങാത്ത ആര്‍ത്തിയില്‍
ആടിയുലഞ്ഞ ഭൂവില്‍ നിന്നും .
അകന്നുമാറിയൊരു യാത്ര ..
വെള്ളി മേഘങ്ങൾക്കിടയിലേക്ക് .....
സ്പന്ദനം നിലച്ച്..
ഓര്‍മ്മകള്‍ ബാക്കിയായി...
ഒരു യാത്ര.....